2008, നവംബർ 19, ബുധനാഴ്‌ച

മുട്ടില്‍ പനി

ജാനകി ശ്രീയുടെ അയല്ക്കാരിയായിട്ടു ഇപ്പൊ മൂന്നോ നാലോ മാസമായിരിക്കുന്നു.. അവര്‍ ഇതിനോടകം നല്ല സുഹൃത്തുകള്‍ ആയി കഴിഞ്ഞിരുന്നു ..മിക്കവാറും ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ ഉടനെ കുളിച്ചു, ദോശയും കാപ്പിയും കഴിച്ചു ,ശ്രീ നേരെ അവളുടെ വീട്ടിലേക്ക് ഒരു ഓട്ടമാണ് ..അവര്‍ ഒരുമിചിരുന്നാണ് ഹോം വര്‍ക്ക് ചെയ്യുന്നതും മറ്റും ..

ഉണ്ണിയുടെ വീട് മൈതാനത്തിന്റെ അങ്ങേ തലക്കലാണ് ..അവധി ദിവസങ്ങളില്‍ അവര്‍ മൂവരും ഒരുമിച്ചാണ്..ചിലപ്പോള്‍ ഉണ്ണിയും ശ്രീയും ക്രിക്കറ്റ് കളിയ്ക്കാന്‍ പോകും...അവരെ "ചീര്‍ അപ് " ചെയ്യുക എന്നതാണ് അവളില്നിക്ഷിപ്തമായ കര്മ്മം ..ഒരിക്കല്‍ അവള്‍ ബാറ്റെടുത്ത് കളിക്കാനും മുതിര്‍ന്നു.
കണ്ണന്കാലിനു കിട്ടി ഒരെറ് !!!..അതോടെ ആ ശ്രമം ഉപേക്ഷിച്ച മട്ടാണ് .സുരക്ഷിതമായ ഒരു അകലത്തില്‍ നിന്നു അവള്‍ എല്ലാം നോക്കി കാണും...

ജാനകി അങ്ങനെ ക്ലാസ്സുകള്‍ ഒന്നും മുടക്കാറില്ല ..എന്നാല്‍ ശ്രീക്ക് ചില പ്രത്യേക ദിവസങ്ങളില്‍ പനി , ചുമ , തൊണ്ട വേദന മുതലായ അസുഖങ്ങളൊക്കെ വരും .മറിയാമ്മ ടീച്ചര്‍ ചോദ്യം ചോദിക്കും എന്ന് പറഞ്ഞ ദിവസങ്ങളിലോ ..തലേന്ന് മടി പിടിച്ചിരുന്നു ഏലിയാസ്‌ സാര്‍-ന്റെ ഹോംവര്‍ക്ക് ചെയ്യാതെ ദിവസങ്ങളിലോ ഒക്കെ ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നത്..നിനക്ക് "മുട്ടില്‍ പനിയാ" എന്ന് പറഞ്ഞു അവള്‍ അവനെ കളിയാക്കും...അപ്പൊ മെല്ലെ..അടഞ്ഞ സബ്ദത്തില്‍ അവന്‍ വിഷമത്തോടെ പറയും..."പോടി ,സത്യായിട്ടും വയ്യായിരുന്നു.."

അങ്ങനെ ഉള്ള ദിവസങ്ങളിലൊക്കെ ജാനകി വരുന്നതിനു മുന്നേ തന്നെ ശ്രീ അവളുടെ വീട്ടില്‍ ഹാജരുണ്ടാവും ..അന്ന് പഠിപ്പിച്ച പാഠങ്ങള്‍ ഒക്കെ പകര്‍ത്തി എഴുതി,ഹോം വര്‍ക്ക് ഉണ്ടെങ്കില്‍ അതും തീര്ത്തു അവളുടെ അച്ഛന്‍ ജോലി കഴിഞ്ഞു വരുന്നതിനു മുന്നേ മടങ്ങും..ഇതിന് മുന്നില്‍ പക്ഷെ രസകരമായ ഒരു വസ്തുത ഉണ്ട് ..കേള്‍ക്കണോ?

ജാനകിയുടെ അച്ഛന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ..അദ്ദേഹം വലിയ അറിവുള്ള മനുഷ്യന്‍ നാണ് .എന്തിനെ കുറിച്ചും അദ്ദേഹത്തോട് ചോദിച്ചു നോക്ക് ..ഉത്തരമുണ്ടാവും .എല്ലാ കാര്യങ്ങളിലും തന്റെതായ വ്യക്തവും കൃത്യവുമായ കഴ്ച്ചപടൊക്കെ ഉള്ള മനുഷ്യനാണ് ...

ശ്രീയെ കണ്ടാല്‍ അദ്ദേഹം ഉടനെ അവനെ പിടിച്ചിരുത്തും ..എന്നിട്ട് ""ഗുരുതതാകര്ഷണത്തെ "കുറിച്ചു ചോദിക്കും ..എന്തിന് ഏറെ പറയുന്നു " ആപേക്ഷിക സിദ്ധാന്തത്തേ കുറിച്ചു പോലും ആധികാരികമായി സംസാരിച്ചെന്നു വരാം ...പിന്നെ ആള്‍ജിബ്രാ , ജ്യോമെട്രി , വിശ്വ വിഖ്യാതമായ പല പുസ്തകങ്ങള്‍ , എഴുത്തുകാര്‍ , പല രോഗങ്ങള്‍ അവയ്ക്കുള്ള മരുന്നുകള്‍ എന്ന് വേണ്ട എല്ലാ സംഗതികളെ ക്കുറിച്ചും സംസാരിക്കും...

ശ്രീ "ബ്ലിംഗസ്യ " ന്നു പറഞ്ഞു എല്ലാം കെട്ട് കൊണ്ടിരിക്കും.."ഇതെല്ലം നിങ്ങള്‍ പഠിച്ചതല്ലേ?? ..അദ്ദേഹം ചോദിക്കും..ശരിയാണ്...ചിലതൊക്കെ അവന്‍ കേട്ട്ടിട്ടുണ്ട് .എന്നാലും ഇതൊക്കെ ആര് ഓര്ത്തു വക്കാന്‍...കഥാ പുസ്തകങ്ങള്‍ വായിക്കാന്‍ അവന് ഇഷ്ടമാണ്...എന്നാലും മേല്‍പ്പറഞ്ഞ രീതിയില്‍ അറിവ് സംബാതിക്കുന്നതില്‍ അവന് വലിയ താത്പര്യം ഒന്നും തോന്നാറില്ല...

ഇതെല്ലം മനസിലാക്കിയിട്ടെന്ന വണ്ണം..ജാനകി വിളിച്ചു പറയും...."ശ്രീ ദേ ആന്റി വിളിക്കണ് ട്ടോ "

വെറുതേ അവളെ കൊണ്ടെന്തിനു നുണ പറയിക്കണം?..ഈ തിരിച്ചറിവാണ്‌ മുന്‍ ചോന്ന വിധം നേരത്തേയുള്ള അവന്റെ മടങ്ങി പോക്കിന് അടിസ്ഥാനം ....

(തുടരും )

2 അഭിപ്രായങ്ങൾ:

കുട്ടന്‍സ് പറഞ്ഞു...

നന്നായി വരുന്നുണ്ട്....

smitha adharsh പറഞ്ഞു...

ബാക്കി പോരട്ടെ..