2008, നവംബർ 17, തിങ്കളാഴ്‌ച

വെളുത്ത പാവകുട്ടി


"റഹ്മാന്‍ സാറിന്റെ വീട്ടില് പുതിയ താമസക്കാര് വന്നുല്ലോ... ഇങ്ങോട്ടെങ്ങാനും കയറി വന്നാലോ .."ശ്രീയുടെ അമ്മ മെഴുകുതിരി വെളിച്ചത്തില്‍ പത്രങ്ങളും മാസികകളും അടുക്കി പെറുക്കുകയാണ്


ശ്രീയുടെ അച്ഛന്‍ എന്ജിനിയര്‍് ആണ് . സര്‍ക്കാര്‍ ജീവനക്കാരന്‍ ...അദ്ദേഹത്തിന്റെ മെലുദ്യോഗസ്ഥനായിരുന്നു മേല്പ്പറഞ്ഞ റഹ്മാന്‍ സാര്‍ . റഹ്മാന്‍ സാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു .ഭാര്യയും രണ്ടു പെണ്‍കുട്ടികളുമായി അദ്ദേഹം ബേപൂര്ക്ക് പോയി.

പവര്‍കട്ടിന്റെ സമയമാണ്. ശ്രീ ഒരു മെഴുകുതിരിയും കത്തിച്ചു വച്ചു ബാലരമ വായിക്കുകയാണ്.

"ഡാ ഇരുട്ടതാണോ പുസ്തകം വായന ..കണ്ണ് പോവുട്ടോ .പടിക്കാനുല്ലതൂടെയല്ല "

ശ്രീ എഴുന്നേറ്റു മുറിക്കകത്ത് പോയി കട്ടിലില്‍ കിടന്നു ഇരുട്ടിലേക്ക് നോക്കി ..എന്തോ പറ്റിയിട്ടുണ്ട് തനിക്ക് ...


ക്ലാസില്‍ പുതുതായി വന്ന ഒരു പെണ്കുട്ടി .ഉണ്ണിയുടെ ഭാഷയില്‍ അവള്‍ "വെളുത്ത ഒരു പാവ" കുട്ടിയാണ്..വെളുത്ത പാവ കുട്ടി...കൊള്ളാം ..മിനിയാന്ന് താന്‍കോപ്പി എഴുതി കൊണ്ടിരുന്നപ്പോള്‍ അവള്‍ തന്റെ അടുത്ത് വന്നു..


"ശ്രീ എന്താ എഴുതണേ ". "ശ്രീ" എന്ന് ...കേള്‍ക്കണേ ..അവള്‍ തന്നെ ശ്രീ എന്ന്‍ വിളിച്ചിരിക്കുന്നു..അവളുടെ മുഖം കാണണം എന്ന് തനിക്ക് തോന്നിയതാണ്.പക്ഷെ മുഖം ഉയര്‍ത്താതെ (അല്പം ഗൌരവത്തോടെ തന്നെയാണ് ) പറഞ്ഞു .."മലയാളം കോപ്പി ..ഇനി രണ്ടു പേജ് കൂടെ ഉണ്ട് "


"ഛെ! അങ്ങനെ വേണ്ടീരുന്നില്ല ..ഇനി പറഞ്ഞിട്ടെന്തു ?....താന്‍ ഒരു മണുക്കൂസന്‍ തന്നെ ....

അവളുടെ വീടെവിടെയാണ്.. താന്‍ കയറുന്ന സ്കൂള്‍ ബസില്‍ ഇതു വരെ അവളെ കണ്ടിട്ടില്ല ..ഇനി താന്‍ കാണാതെ ഇരുന്നതകുമോ .?...അവള്‍ കയറുന്ന സ്കൂള്‍ ബസ്സ് ഏതെന്ന് അറിയണം ...ബസിന്റെ നമ്പര്‍ നോക്കിയാല്‍ വീട് ഏത് റൂട്ടിലാണ്‌ എന്ന് അറിയാമല്ലോ ...അതിനായി ഓടിയപ്പോഴുണ്ടായ പുകില് ...

ദേശീയഗാനം പാടിക്കഴിഞ്ഞു ബെല്ലടിച്ചു പതിവു ഒച്ചയും ബഹളവുമെല്ലാം കഴിഞ്ഞുസാവധാനം നോക്കുമ്പോഴുണ്ട് അവളെ കാണാനില്ല !! ഇനി ബസില്‍ കയറി കാണുമോ ?.... ക്ലാസില്‍ നിന്നും ഇറങ്ങി ഓടി ..എന്ന് പറഞ്ഞാല്‍ ഓടാന്‍ തുടങ്ങി ..ലീഡര്‍ ശ്രീമാന്‍ കുര്യന്‍പത്രോസ് ഇതൊന്നുമരിയതെ ക്ലാസിലേക്ക് കയറി വരുന്നുണ്ടായിരുന്നു ..

"ഠപ്പേ"... പത്രോസ് നിലത്തു അനക്കമില്ലാതെ കിടക്കുന്നു ..

താന്‍ നിന്നു വിറക്കുകയാണ്..ശരിക്കും തീ തിന്നു പോയി...

"ചത്തോ ദൈവമേ..ഇല്ല ..ദാ കണ്ണ് തുറക്കുന്നു...എന്തൊക്കെയോ മൂളുന്നുണ്ട് ...ഹാവൂ.. "..പിന്നെടീച്ചര്‍ വന്നു ..കുട്ടികള്‍ വന്നു..എല്ലാവരും ചുറ്റും കൂടി........അവള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നോ.. ?

എന്തായാലും മറിയാമ്മ ടീച്ചര്‍ ന്റെ വായില്‍ ഇരിക്കുന്ന ചീത്ത മുഴുവനും അന്നുകെട്ടു....കൊഴപ്പമില്ല.. വകയില്‍ അവന് കൊടുക്കാനുണ്ടായിരുന്ന ഒരു കടമാങ്ങു വീട്ടി... കഴിഞ്ഞ കൊല്ലം വര്‍ത്തമാനം പറഞ്ഞതിന് തന്നെ തല്ലു കൊള്ളിച്ചവനല്ലേ.... എന്നാലുംപാവം..ശരിക്കും വേദനിച്ചോ എന്തോ.?

മുറിയുടെ വാതില്‍ അടച്ചിട്ടുണ്ടയിരുന്നില്ല ... ഡ്രോയിംഗ് ഹാളിലെ മെഴുകുതിരി വെട്ടം നോക്കി , മുറിയില്‍ തൂക്കിയിരുന്ന ക്ലോക്കിലെ ഫ്ലുരസേന്റ്റ് സൂചികള്‍ ,പുന്ചിരിച്ചു കൊണ്ട് ഇനിയും പത്തുമിനിറ്റ് കൂടെ ഉണ്ടെന്നു അവനെ അറിയിച്ചു ...

ഭാവനയുടെ ആനന്തതയില് അവന്റെ മനസ് ഒരു പട്ടം കണക്കെ പാറി നടക്കുകയാണ്...


ഉണ്ണി തണുപ്പനാണ് ..ഇതൊക്കെ അവനോടു പറഞ്ഞാല്‍ കളിയാക്കും..'നിനക്ക് വേറെപണിയൊന്നുമില്ലേ? പ്രേമിക്കാന്‍ നടക്കുന്നു.....'....വലിയ ആളുകളുടെ പോലെ അവന്‍സംസാരിക്കുന്നത് തനിക്ക് ഇഷ്ടമേഅല്ല...പിന്നെ ആരോട് പറയും...?

ആരോടും പറയുന്നില്ലെന്നു അവന്‍ തീരുമാനിച്ചു...സത്യത്തില്‍ എന്താണ് പറയേണ്ടതെന്ന്അവന് അറിയില്ല...

അവന്‍ ഇരുട്ടത്ത്‌ തപ്പി തടഞ്ഞു എഴുന്നേറ്റു ആരോടും മിണ്ടാതെ പോയി ഒരു മെഴുകുതിരികത്തിച്ചു തിരിച്ചു മുറിയില്‍ വന്നു .ബാഗില്‍ നിന്നു ഒരു നോട്ടു ബുക്കും പേനയുംഎടുത്തു.പുസ്തകത്തിന്റെ അവസാന താള്‍ മറച്ചു..ഒരത്ഭുട പ്രവൃത്തിയാണ്‌ അവന്‍ ചെയ്യാന്‍പോകുന്നത്..തനിക്ക് വിശ്വാസമാണ്.തന്റെ കാര്യത്തില്‍ ഇതെപ്പോഴും സത്യമായിട്ടുണ്ടല്ലൊ.. !!..എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് തന്റെ പേരും അടിയില്‍ അവളുടെ പേരുംഇംഗ്ലിഷില്‍ എഴുതി ....

രണ്ടു പേരുകളിലും ഒരേ ലെറ്ററുകള്‍ ഉണ്ടെങ്കില്‍ അവ വെട്ടിക്കള്യുകയാണ് ഇനിവേണ്ടത്..തുടര്‍ന്നു "ഫ്ലെയിംസ് (എഫ് . എല്‍ . . എം . . എസ് )" എന്ന് പേപ്പറില്‍എഴുതണം.. എന്നിട്ട് "എഫ് " -ല്‍ നിന്നു എണ്ണി തുടങ്ങണം ..ഒന്നു മുതല്‍, രണ്ടു പേരുകളിലുംകൂടെ ശേഷിച്ചിട്ടുള്ള ലെട്ടരുകലുടെ എന്നമെത്രയാണൊ, അത്ര വരെ എണ്ണണം....."എസ്" - ല്‍ എത്തിയാല്‍ വീണ്ടും "എഫ്"-ലേക്ക് ....അങ്ങനെ .....എവടെ എണ്ണിതീരുന്നുവോ അവടെവെട്ടണം....

ലെറ്ററുകള്‍ ഓരോന്നായി വെട്ടി പോയി ..ഒടുവില്‍ "എഫ്" മാത്രം അവശേഷിച്ചു ...

"എഫ്" ഫ്രെണ്ട് ഷിപ്പ് ആണെന്ന് അവന് അറിയാം ... "... അതു കൊള്ളാം " എന്ന് തോന്നിയെങ്ങിലും ഉള്ളിലെവിടെയോ ഒരു കുഞ്ഞു നഷ്ട ബോധം ആ മനസ്സിനെ വെട്ടയാടിതുടങ്ങിയിരുന്നു..

ലൈറ്റുകള്‍ തെളിഞ്ഞു ..പുറത്തെ കലപില പെട്ടന്നാണവ്ന് ശ്രദ്ധിച്ചത് ..

"കുട്ടാ ..ഇങ്ങു വന്നെ.." അമ്മ വിളിക്കുന്നു.. ?..ചാടി എഴുന്നേറ്റു കണ്ണാടിയുടെ മുന്നില്‍ ചെന്നുനിന്നു കൈ കൊണ്ടു മുടി ഒതുക്കി ,ഡ്രോയിംഗ് റൂമിന്റെ വെള്ളി വെളിച്ചത്തിലേക്ക് ഇറങ്ങിചെന്ന അവന്‍ കണ്ടത്.....???

താന്‍ സ്വപ്നം കാണുകയല്ല എന്ന് അവന് അറിയാമായിരുന്നു ..എങ്ങിലും ,തന്നെ നോക്കിപുഞ്ചിരി തൂകുന്ന രണ്ടു കണ്ണുകള്‍ !!!!!!

അവന്‍ അത്ഭുടതോടെ ചിരിച്ചു...

'ഹായ്'

'ഓഹ് ..ഹായ്"

(തുടരും)





2 അഭിപ്രായങ്ങൾ:

കഥാകാരന്‍ പറഞ്ഞു...

കഥ കൊള്ളാം .എന്നാല്‍ എനിക്ക്‌ ഇഷ്ടപ്പെട്ടത് കഥാ പാത്രങ്ങളുടെ സൂക്ഷ്മഭാവങ്ങളാണ്‌. ശ്രീയെ നല്ല പരിചയമുള്ളതു പോലെ.....


പിന്നെ
വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാം കെട്ടോ.....

അജ്ഞാതന്‍ പറഞ്ഞു...

baaki koode vaayikkatte..ennittu parayaam.. :)